ദ്രാവിഡൻ ചാനൽ

കൊറോണ, ഒരു രോഗത്തിൻ്റെ പേരല്ല, സാമ്രാജ്യത്വ പദ്ധതിയാണ്!

By രാമദാസ് കതിരൂർ

May 27, 2021

കൊറോണ, ഒരു രോഗത്തിൻ്റെ പേരല്ല, സാമ്രാജ്യത്വ പദ്ധതിയാണ്!

ഒരു മഹാമാരിയുണ്ടാക്കുകയും അതിലൂടെ ലോകത്തെ ജനങ്ങളെയാകെ നിയന്ത്രണത്തിലാക്കുകയും ചെയ്യാൻ കഴിയുന്ന ഒരു പദ്ധതിയാണ് ആഗോളതലത്തിൽ രൂപപ്പെട്ടത്. ഇന്ന് അതിൻ്റെ നിയന്ത്രണങ്ങൾ മാസ്കായും സാമൂഹിക അകലമായും വാക്സിനേഷനായും, ലോക്ക്ഡൗണായും വ്യാപിച്ച് കൊണ്ടിരിക്കുന്നു. നമ്മൾ പ്രതികരിക്കാത്തിടത്തോളം ഇത് തുടരാണ് സാധ്യത. കൊറോണ എന്ന ഭയത്തിൽ ജനങ്ങളെയാകെ തളച്ചിടാമെന്ന് ലോക സാമ്രാജ്യത്വം കണക്കുകൂട്ടുന്നു. ഇതിൻ്റെ ആദ്യഘട്ടം Covid – 19 എന്ന ഒരു രോഗാണുവിൻ്റെ ഉത്ഭവത്തോടെ ആയിരുന്നു. അത് സാമ്രാജ്യത്വ ശക്തികൾ ലാബുകളിൽ സൃഷ്ടിച്ചതാകാം അല്ലെങ്കിൽ പരിസ്ഥിതി നാശത്തിൻ്റെ ഒക്കെ ഭാഗമായി ഉണ്ടായി വന്നതാകാം. എന്തായാലും അതിലൂടെ ഇവർ ഒരു പദ്ധതിയ്ക്ക് രൂപം കൊടുക്കുകയും അത് മാധ്യമങ്ങളിലൂടെ ജനങ്ങളിലാകെ ഭീതിയായി നിറയുകയും ചെയ്തു എന്നാണ് നാം തിരിച്ചറിയുന്നത്. ആ ഭീതിയെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഭരണകൂടത്തിൻ്റെ നിയന്ത്രണത്തിലുള്ള ഒരു സാമൂഹ്യക്രമം സൃഷിടിച്ചെടുക്കാനുള്ള പദ്ധതിയ്ക്കാണ് സാമ്രാജ്യത്വം തുടക്കം കുറിച്ചിരിക്കുന്നത്. ഇതൊരു സാമ്രാജ്യത്വ പദ്ധതിയാണെന്നറിയുകയും അതിനെതിരെ സമരങ്ങൾ രൂപപ്പെടുത്തുകയും ചെയ്യണമെങ്കിൽ അദ്യം അതൊരു മഹാമാരിയാണെന്ന ഭയത്തിൽ നിന്ന് ഭൂരിപക്ഷം ജനങ്ങളും മുക്തരാവണം. അതിന് വേണ്ടിയുള്ള ചർച്ചയാണ് നമുക്കാവശ്യം. ഇതൊരു ആസൂത്രിതമായ “മഹാമാരി” പദ്ധതിയാണെന്ന് പറയാൻ കാരണമെന്ത് എന്നും, കൊറോണ മാത്രമല്ല ഏതൊരു വൈറസും അത് മാത്രമായി മഹാമാരിയാകുന്നില്ല എന്നതിനും ഇനി ഈ മഹാമാരി ഉപയോഗിച്ച് സാമ്രാജ്യത്വം ചെയ്യാൻ പോകുന്ന സ്വേച്ഛാധിപത്യ പദ്ധതികളെ കുറിച്ചുമാണ് ഇവിടെ അന്വേഷിക്കുന്നത്.

ഭാഗം – 1

“മഹാമാരി” ഒരു ആസൂത്രിത പദ്ധതിയാണ്!

ഈ മഹാമാരി ആസൂത്രണം ചെയ്തതും നിശ്ചിതമായ സ്ഥാപിത താൽപ്പര്യങ്ങളോടെ ഉള്ളതും ആണ് എന്നാണ് ഇവിടെ സ്ഥാപിക്കാൻ ശ്രമിക്കുന്നത്. ഇതൊരു ആഗോള കുറ്റകൃത്യമാണ് മനുഷ്യ വിരുദ്ധരായ സാമ്രാജ്യത്വ താല്പര്യമാണ് ഇതിന് പിന്നിലുള്ളത്. സാമൂഹ്യ സുരക്ഷിതത്വത്തിന് വേണ്ടിയെന്ന രീതിയിലാണ് ഇത് പ്രചരിക്കുന്നത്. ഭീതിയുണ്ടാക്കി ലോക സ്വേച്ഛാധിപത്യം സ്ഥാപിക്കാമെന്നാണ് ഇവർ കണക്കുകൂട്ടുന്നത്. ഈ നിലപാടിലേക്ക് എത്തിച്ചേരാനുള്ള കാരണങ്ങളാണ് താഴെ പറയുന്നത്. കോവിഡ് -19 ആഗോള ശ്രദ്ധയിലേക്ക് കടന്നുവരുന്നതിന് രണ്ട് വർഷം മുമ്പ്, യൂറോപ്യൻ യൂണിയൻ, യുഎസ്എ, ചൈന തുടങ്ങിയ രാജ്യങ്ങൾ കോവിഡ് -19 നായി പതിനായിരക്കണക്കിന് ടെസ്റ്റ് കിറ്റുകൾ കയറ്റുമതി ചെയ്യാൻ തുടങ്ങി. 2018-ൽ ലോക ബാങ്ക് കൊറോണയുടെ ടെസ്റ്റ് കിറ്റുകൾ മിക്ക രാജ്യങ്ങളിലേക്കും കയറ്റി അയച്ചിരുന്നു. (ലോകാരോഗ്യ സംഘടനയല്ല ഇതയച്ചത് എന്നതും ആലോചിക്കേണ്ടതാണ്) ഇതൊരു കച്ചവട തന്ത്രമാണെന്നും ലോകരാജ്യങ്ങളിലെ സർക്കാരുകളെ, ഇത് നടപ്പിലാക്കിയില്ലെങ്കിൽ വരുതിയിൽ വരുത്താനും സാധ്യതയുള്ള പദ്ധതിയായിട്ടാണ് ഇത് വരുന്നത്. കൊറോണ വൈറസ് പാൻഡെമിക് പൊട്ടിപ്പുറപ്പെടുന്നതിന് തൊട്ടുമുമ്പ്, ബിൽ ഗേറ്റ്സ് ഒരു ആഗോള കൊറോണ വൈറസ് പാൻഡെമിക് മുന്നൊരുക്കപരിപാടി – ഇവന്റ് 201- സംഘടിപ്പിച്ചു. വരും വർഷങ്ങളിൽ ഒരു എഞ്ചിനീയേഡ് (നിർമ്മിത) വൈറസ് പരത്തുന്ന ആഗോള പാൻഡെമിക് ഉണ്ടാകുമെന്ന് 2018 ൽ ബിൽ ഗേറ്റ്സും മെലിൻഡ ഗേറ്റ്സും പ്രഖ്യാപിക്കുകയും ചെയ്തു. ലോകജനസംഖ്യ 10-15% വരെ കുറയ്ക്കുന്നതിന് പുതിയ വാക്സിനുകൾ ഉപയോഗിക്കാമെന്ന് ഒരു ടിഇഡി(TED) പ്രസംഗത്തിൽ ബിൽ ഗേറ്റ്സ് പറഞ്ഞു. അന്വേഷണാത്മക പത്രപ്രവർത്തകൻ ഹാരി വോക്സ് (Harry Vox) 2014 ൽ ഒരു ആഗോള പാൻഡെമിക് ഉണ്ടാകുമെന്ന് പ്രവചിച്ചു, അതുവഴി ‘ഭരണവർഗത്തിന്’ ഉയർന്ന സ്വേച്ഛാധിപത്യ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു വച്ചു. ‘ഹെൽത്ത് റേഞ്ചർ’ മൈക്ക് ആഡംസ് (‘health ranger’ Mike Adams) വർഷങ്ങൾക്കുമുമ്പ് തന്നെ ഇപ്പോൾ സംഭവിക്കുന്ന കാര്യങ്ങൾ പ്രവചിച്ചു. ഒരു നിർമ്മിത ജൈവായുധത്തെ പുറത്തുവിടൽ, തുടർന്ന് ഒരു നിർബന്ധിത വാക്സിൻ, വാക്സിൻ വ്യവസായത്തിന് വൻതോതിൽ സർക്കാർ ധനസഹായം, റെക്കോർഡ് സമയത്ത് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു വാക്സിൻ. ഈ വാക്സിൻ ഏതാനും വർഷങ്ങൾക്കിടയിൽ അസംഖ്യം ആളുകളെ കൊല്ലുമെന്നും അദ്ദേഹം പ്രവചിച്ചു. ഇതൊക്കെ നമ്മുടെ വർത്തമാന അവസ്ഥ കൂടിയാണ്. അമേരിക്കയിൽ ബൈഡൻ്റെ ശാസ്ത്ര ഉപദേഷ്ടാവായ ആൻ്റണി ഫൗച്ചി(Antony Fauci), 2017ൽ നടത്തിയ ഒരു പ്രസംഗത്തിൽ ഒരു മഹാമാരിയെ കുറിച്ചും അതിനെ നേരിടേണ്ടതിനെ കുറിച്ചും സംസാരിക്കുന്നുണ്ട്. സ്വേച്ഛാധിപത്യ ഗവൺമെന്റുകളിൽ നിന്നുള്ള പൂർണ്ണ നിയന്ത്രണങ്ങളുടെ ‘ലോക്ക് ഡൗൺ’ സംഭവിക്കുന്നതുവരെ (ഏകാധിപത്യ നിയന്ത്രണരീതികൾ അവസാനിക്കുന്നതുവരെ) ജീവിതം സാധാരണ നിലയിലേക്ക് മടങ്ങില്ല എന്ന് അവർ പറയുന്നു. ഇതുവരെ ലോകം കാണാത്ത നിയന്ത്രണങ്ങളാണ് ബിൽ ഗേറ്റ്സും മറ്റും അവതരിപ്പിക്കുന്നത്: നിർബന്ധിത വാക്‌സിൻ ഐഡികൾ, ആളുകളിൽ ഘടിപ്പിക്കുന്ന മൈക്രോചിപ്പുകൾ, മാസ്ക് ധരിക്കേണ്ടത് നിർബന്ധമാക്കൽ, സാമൂഹിക അകലം പാലിക്കൽ, നിർബന്ധിത ലോക്ക്- ഡൗണുകൾ, പരിധികൾ ലംഘിച്ചുള്ള സമ്പർക്കം തിരയൽ (Contact tracing) അങ്ങനെ പലതും അവർ പറഞ്ഞു വയ്ക്കുന്നു. കൂടാതെ എന്താണ് സംഭവിക്കുന്നതെന്ന് വിമർശിക്കുന്ന ഡോക്ടർമാരിൽ നിന്നോ ശാസ്ത്രജ്ഞരിൽ നിന്നോ മറ്റ് വിദഗ്ധരിൽ നിന്നോ ഉള്ള ഓരോ ശബ്ദവും അങ്ങേയറ്റം സെൻസർ ചെയ്യുന്നതാണ് ഈ ടോപ്പ്-ഡൗൺ (സമ്പൂർണ്ണ) നിയന്ത്രണത്തിന്റെ പ്രധാന രീതി. മേൽപ്പറഞ്ഞതൊക്കെ മഹാമാരിയ്ക്ക് മുൻപ് യാദൃശ്ചികമായി സംഭവിച്ച പരാമർശങ്ങളാണെന്നും, പരിപാടികളാണെന്നും വേണമെങ്കിൽ വാദിക്കാം. അത് ചർച്ചയ്ക്ക് വേണ്ടി സമ്മതിച്ചാൽ തന്നെ കൊറോണ മഹാമാരിയായതും അതിൻ്റെ പ്രചാരണത്തിൻ്റെയും പിന്നിലുള്ള സാമ്രാജ്യത്വ താല്പര്യങ്ങളും അവഗണിക്കാൻ പറ്റില്ല. കൊറോണ രോഗനിർണയത്തെ കുറിച്ച് ആദ്യം തന്നെ സംശയങ്ങളുണ്ടായിരുന്നു. കോവിഡ് രോഗികളുടെ എണ്ണം അമിതമായി കൂട്ടി കാണിക്കുന്നു. അതല്ലാതെ തന്നെ ഇതിൻ്റെ ഭയപ്പെടുത്തലുകൾ അതിര് വിട്ടതാണെന്ന് തോന്നിയിരുന്നു. PPE കിറ്റ് ധരിച്ച് നില്ക്കുന്ന ചികിത്സകർ, കൊറോണ പോസിറ്റീവായി മരിക്കുന്നവരെ മരണശിഷ്രൂശ പോലും നല്കാതെ ഉള്ള അടക്കങ്ങൾ – ഇത് നിപ്പയിലൂടെ പരീക്ഷിച്ച് തുടങ്ങിയതാണ്. കൊറോണയുടെ ഭാഗമായുള്ള അമിത മരുന്നുപയോഗം മരണത്തിലേക്കെത്തിക്കുന്നു എന്നൊക്കെയുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഒപ്പം എന്തിനാണ് ഒരു രോഗലക്ഷണവും ഇല്ലാത്തവരെ ടെസ്റ്റ് ചെയ്യുന്നത്? എന്തിനാണ് പോസിറ്റീവായവരെ രോഗികളായി കൂട്ടുന്നത് എന്നൊക്കെയുള്ള സംശയങ്ങൾ! ICMR-ൻ്റെ മെയ് 2020 ഗൈഡ് ലൈൻ അനുസരിച്ച്‌ ഒരാൾ മരിച്ച് കഴിഞ്ഞാൽ കോവിഡ് ടെസ്റ്റ് ചെയ്യണം, എന്നിട്ട് +ve ആണെങ്കിൽ അത് കൊറോണ മരണമായി റിപ്പോർട്ട് ചെയ്യണം. മരണം ആത്മഹത്യയൊ, അപകടമരണമൊ, അങ്ങനെ മറ്റെന്തായാലും ആ മരണം കൊറോണ മരണമായി രേഖപ്പെടുത്തണം! ഇറ്റലിയിലൊക്കെ ഒരാളെ കോവിഡ് രോഗിയാക്കിയാൽ ആശുപത്രിയ്ക്ക് പണം ലഭിക്കുമായിരുന്നു. എല്ലാം കച്ചവടമായിരുന്നു. ടെസ്റ്റിന് പൈസ കൊടുക്കണമല്ലൊ! രോഗിയാവുകയാണെങ്കിൽ പിന്നെ ചികിത്സയ്ക്ക് പൈസ വേണം. ഹോസ്പിറ്റലുകളിൽ രോഗ ചികിത്സ തേടിയവരാണ് മരിച്ചവരിൽ അധികവും. കോവിഡ് രോഗികളുടെ എണ്ണത്തിനും രോഗികളുടെ മരണത്തിനും ഹോസ്പിറ്റലിന് പൈസ കിട്ടും എന്നാണ് അറിഞ്ഞത്. ഇങ്ങനെ കൊറോണയെന്നത് കച്ചവടത്തിൻ്റെ മറ്റൊരു പേരായി. ഇത് അത് മാത്രമല്ലെന്ന് പിന്നീട് തോന്നി എല്ലാ വാർത്താ ചാനലുകളും റേഡിയോയും 24 മണിക്കൂറും കൊറോണയെ കുറിച്ച് തന്നെ പറഞ്ഞ് കൊണ്ടിരുന്നു. കൂടാതെ എല്ലാ ദിവസവും മുഖ്യമന്ത്രിയുടെ വക ഭയപ്പെടുത്തലും! കള്ളം പല തവണ ആവർത്തിച്ചാൽ സത്യമാകുമെന്ന പ്രത്യയശാസ്ത്ര പ്രയോഗത്തിന്റെ വഴിയിലൂടെയാണ് കൊറോണ വ്യാപനത്തിന്റെയും മരണത്തിന്റെയും ഭീതി എല്ലാ ദിവസവും മണിക്കൂറും ജനങ്ങളിലേക്ക് എത്തിച്ചു കൊണ്ടിരി(ന്നത്)ക്കുന്നത്. ഇതെല്ലാം സത്യമായിരുന്നെങ്കിൽ ഈ ഭീതി പരത്തലിന്റെ ആവശ്യമില്ലായിരുന്നു. (ആരെങ്കിലുമൊക്കെ ഭീതിപരത്തൽ തെറ്റാണെന്ന് പറയുമായിരുന്നു.) എന്നാൽ മരണങ്ങൾ കൊറോണ രോഗം മൂലമാണെന്ന് സ്ഥിരികരിക്കാനുളള ഒരു ശ്രമവും സർക്കാരുകളുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല! കൊറോണ പോസിറ്റീവായി മരിക്കുന്നത് കൊറോണ വന്നിട്ടാണോ എന്ന് ഉറപ്പു വരുത്തുന്ന ഒരു ശാസ്ത്രീയ പഠനവും നടന്നിട്ടില്ല. അതിന് വേണ്ടി പേസ്റ്റ്മാർട്ടം നടത്തി ഉറപ്പ് വരുത്താറുമില്ല. ഇങ്ങനെ ശാസ്ത്രീയമായ ഒരന്വേഷണവും നടത്താതെ കണക്കിൻ്റെ മുകളിൽ ഭയം സൃഷ്ടിച്ച് നടത്തുന്ന നാടകമായി ”കൊറോണ മഹാമാരി” ഔദ്യോഗികമായ കണക്കുകളുടെ അടിസ്ഥാനത്തിൽ 0.3 ശതമാനമാണ് കൊറോണ മരണ നിരക്ക് അതായത് 99.7 ശതമാനം പേരും ചികിത്സ വേണ്ടാതെ രക്ഷപ്പെടുന്ന ഒരു രോഗത്തിൻ്റെ പേരിലാണ് ഈ “കൊറോണ പേടി” സൃഷ്ടിച്ചിരിക്കുന്നത്. ആരോഗ്യ ശാസ്ത്രത്തെ കുറിച്ച് എന്തെങ്കിലും ധാരണയുള്ള അല്ലെങ്കിൽ സാധാരണ ബോധമുള്ള ആർക്കും പേടിക്കാൻ കഴിയാത്ത പേടിച്ചതിൻ്റെ പേരിൽ സ്വയം സഹതാപം തോന്നാൻ സാധ്യതയുള്ള ഒന്നിൻ്റെ പേരിൽ നിങ്ങളെ പേടിപ്പിക്കാമെങ്കിൽ പേടിപ്പിച്ച് വീട്ടിലിരുത്താമെങ്കിൽ ഓർക്കുക അത്രയും ശക്തമാണ് ഇതിൻ്റെ പിന്നിലുള്ള പ്രത്യയശാസ്ത്ര തന്ത്രം. 2019 – നേക്കാൾ 2020 ലെ ആകെ മരണ നിരക്കിൽ മുപ്പതിനായിരത്തിൻ്റെ കുറവ് വന്നിട്ടുണ്ട്. കൊറോണ ഒരു മഹാമാരിയായി നില്കുക ആയിരുന്നെങ്കിൽ മരണങ്ങൾ കൂടുകയല്ലെ വേണ്ടത്! മരണത്തിലുള്ള ഈ കുറവ് ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ തെറ്റായ പ്രയോഗത്തിൻ്റെ കുറവുകൊണ്ടുണ്ടായതാകാം.(മരണകാരണമായ ഘടകങ്ങളിൽ ലോകത്തിൽ മൂന്നാം സ്ഥാനമാണ് ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ തെറ്റായ പ്രയോഗം മൂലമുള്ള മരണങ്ങൾ) കൂടാതെ മറ്റൊരു കണക്കിൽ രണ്ടായിരത്തി 17, 18, 19 വർഷങ്ങളിലേതിനേക്കാൾ, ഹൃദ്രോഗം വൃക്ക സംബന്ധമായ രോഗങ്ങൾ ക്യാൻസർ തുടങ്ങി മരണകാരണമായ രോഗങ്ങളിൽ, ഏതാണ്ട് മൂവായിരത്തി അഞ്ഞൂറോളം രോഗികളുടെ കുറവുണ്ടായിട്ടുണ്ട് 2020-ൽ. അതെല്ലാം കോവിഡിൻ്റെ പേരിൽ എഴുതിച്ചേർത്തു. കേരളത്തിൽ കോവിഡ് വന്ന് മരിച്ചവരിൽ മൂന്ന് ശതമാനം ആളുകൾ മാത്രമേ, മറ്റ് അസുഖങ്ങളൊന്നും ഇല്ലാത്ത, ആരോഗ്യവാൻമാരായ ആളുകളുള്ളൂവെന്നും വിദഗ്ധർ തന്നെ സാക്ഷ്യപ്പെടുത്തുന്നു!!! കൊറോണയ്ക്ക് പ്രതിരോധമായി വാക്സിൻ കൂടി വന്നപ്പോഴാണ് ഇതൊരു പ്ലാൻഡമിക് (ആസൂത്രിത പദ്ധതി) ആണെന്ന് ഉറപ്പിച്ചത്. സാധാരണ ഒരു രോഗത്തിന് വാക്സിൻ വരുന്നത് ആറോ ഏഴോ വർഷത്തെ പഠനങ്ങൾക്കും ഒക്കെ ശേഷമാണ്. ഇത് ഒരു വർഷത്തിനകം വന്നു എന്ന് മാത്രമല്ല, പരീക്ഷണം പൂർത്തിയാക്കാത്ത വാക്സിനുകൾക്ക് പോലും അനുമതി കൊടുത്തു. കൂടാതെ അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ മാത്രം കഴിയുന്നതാണെന്ന് കോവിഷീൽഡിൻ്റെ ഉല്പാദകർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. അങ്ങനെയെങ്കിൽ അത് വാക്സിനല്ല മരുന്നാണ്. പിന്നെ സാധാരണ ഒരു അസുഖം വന്ന് മാറുന്നതിലൂടെ പ്രതിരോധ ശക്തി ലഭിക്കുന്നതാണ് ഏറ്റവും നല്ലത് എന്നിരിക്കെ രോഗം വന്ന് മാറിയാലും വാക്സിൻ എടുക്കണമെന്ന് പറയുന്നു. ഇതൊക്കെ കാണിക്കുന്നത് ഇതിൻ്റെ പിന്നിൽ എന്തൊക്കെയോ താല്പര്യങ്ങളുണ്ട് എന്ന് തന്നെയാണ്. വാക്സിൻ എന്നത് ആധുനിക വൈദ്യശാസ്ത്രം കണ്ടുപിടിച്ച കള്ളങ്ങളിലൊന്നാണ്. കൊറോണ കാരണം മരിച്ചുവെന്ന് പറയുന്നവരെ പോസ്റ്റുമാർട്ടത്തിലൂടെ സ്ഥിരീകരിക്കാതിരുന്നത്, വാക്സിനേഷൻ മരണങ്ങൾ തിരിച്ചറിയാതിരിക്കാനുള്ള മുൻകരുതലായിരുന്നു എന്ന് സംശയിക്കാവുന്നതാണ്. വാക്സിനെ കുറിച്ചുള്ള ഭരണകൂടത്തിൻ്റെ പ്രസ്താവനകളെല്ലാം കഥകളാണ്. ആദ്യം പറഞ്ഞത് കോവിഡ് വാക്‌സിൻ എടുത്താൽ കോവിഡ് ബാധിക്കില്ല എന്നാണ്. അതിൻ്റെ കൂടെ, കോവിഡ് വാക്‌സിൻ രണ്ടു ഡോസ് എടുത്താലും മാസ്കും സാമൂഹിക അകലവും പാലിക്കണം എന്ന് പറഞ്ഞു. പിന്നീട് കോവിഡ് വാക്‌സിൻ രണ്ടു ഡോസ് എടുത്തു മാസ്കും സാമൂഹിക അകലവും പാലിച്ചാലും കോവിഡ് വരും പക്ഷെ തീവ്രത കാണില്ല എന്നായി. അതിനും ശേഷം കോവിഡ് വാക്‌സിൻ രണ്ടു ഡോസ് എടുത്തു മാസ്കും സാമൂഹിക അകലവും പാലിച്ചാലും, കോവിഡ് തീവ്രമായി വരാം പക്ഷെ മരണം സംഭവിക്കില്ല എന്ന് പറഞ്ഞു. അതും കഴിഞ്ഞ് കോവിഡ് വാക്‌സിൻ രണ്ടു ഡോസ് എടുത്തു മാസ്കും സാമൂഹിക അകലവും പാലിച്ചവർ തന്നെ കോവിഡ് വന്നു മരണപ്പെട്ടു. ഇപ്പോൾ വാക്സിൻ എടുത്തവരിൽ നിന്ന് പുതിയ വേരിയൻറ് ബാധിക്കാം എന്ന് പറയുന്നു. ഇങ്ങനെ വാക്സിനെ കുറിച്ച് കഥകൾ പറയുക ആ കഥ പിന്നെ മാറ്റിപ്പറയുക. ഇങ്ങനെ ന്യായികരിച്ചു കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. ആദ്യം പറഞ്ഞു വൈറസ് പ്രധാനമായും മുതിർന്നവരെ ബാധിക്കൂ എന്ന്, അത് കൊണ്ട് വാക്സിനേഷനും അവർക്ക് മാത്രമാക്കി. അത് ഏകദേശം കഴിഞ്ഞപ്പോൾ യുവാക്കൾക്കും വാക്സിനേഷൻ നല്കാമെന്ന് പറഞ്ഞു അതിനൊപ്പം യുവാക്കളെയും കൊറോണ ബാധിക്കാൻ തുടങ്ങി. കുട്ടികളെ കൂടി വാക്സിനേഷൻ്റെ പരിധിയിലേക്ക് കൊണ്ടു വന്നപ്പോൾ തന്നെ കുട്ടികളേയും ഇത് ബാധിക്കാൻ തുടങ്ങി. ഇത് കൂടാതെ വാക്സിനേഷൻ്റെ ഡോസിൻ്റ ഇടവേളകളിലും മാറ്റങ്ങളുണ്ടായി. കൊറോണയുടെ പേരിലും വാക്സിനേഷൻ്റെ പേരിലും നടക്കുന്ന കഥാ നിർമ്മാണങ്ങൾ ആധുനിക വൈദ്യശാസ്ത്രത്തെ ഒരു അന്ധവിശ്വാസത്തിൻ്റെ തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. അതിനെ വിശ്വസിക്കുന്നവരും അല്ലാത്തവരും എന്ന തരത്തിൽ “മതാധികാരപ്രയോഗങ്ങൾ” തന്നെ നടക്കുന്നു. ഈ പറഞ്ഞതൊക്കെ സാധാരണ യുക്തിയിൽ ചിന്തിക്കുന്ന ആർക്കും മനസ്സിലാകുന്ന കാര്യങ്ങളാണ്. ഇതിൽ നിന്ന് “മഹാമാരി” മുൻകൂട്ടി തീരുമാനിച്ചതാണെന്ന് പറയാവുന്നതാണ്. ഇനി അങ്ങനെയല്ല, ഇങ്ങനെയൊരു വൈറസ് പരിസ്ഥിതി തകർച്ചയിലൂടെ ഉണ്ടായി വന്നതാണെങ്കിലും അതിന് ശേഷം നടന്ന പേടിപ്പെടുത്തലുകളും നിയന്ത്രണങ്ങളും ഇതുപയോഗപ്പെടുത്തി ഒരു സ്വേച്ഛാധിപത്യ ലോക സാമൂഹ്യ ക്രമത്തിലേക്ക് നമ്മെ കൊണ്ടുപോകാനുള്ള ശ്രമമാണെന്ന് ഉറപ്പിച്ച് പറയാവുന്നതാണ്. പ്രധാനമന്ത്രി മോഡി കൊറോണയ്ക്ക് ശേഷം ഒരു പുതിയ ലോകക്രമം (New World Order) ഉണ്ടാകുന്നതിനെ കുറിച്ചും അതുപയോഗപ്പെടുത്തുന്നതിനെ കുറിച്ചുമൊക്കെ പാർലമെൻറിൽ സൂചിപ്പിച്ചിരുന്നു. ആദ്യമൊക്കെ കരുതിയിരുന്നത് വൻകിട മരുന്നു കമ്പനികൾക്ക് (Big Pharma) കച്ചവടം വർദ്ധിപ്പിക്കാൻ വേണ്ടിയുള്ള മുന്നൊരുക്കമാണ് കൊറോണയുടെ പേരിലുള്ള ഭയപ്പെടുത്തലുകൾ എന്നാണ്. എന്നാൽ അതങ്ങനെ അല്ലെന്ന് നീണ്ട് നില്ക്കുന്ന ലോക്ക് ഡൗണിലൂടെ മനസ്സിലാകുന്നുണ്ട്. അതിനെ അതിജീവിക്കണമെങ്കിൽ ആദ്യം കൊറോണ ഭീതിയെ അതിജീവിക്കണം.

രാമദാസ് കതിരൂർ