പൊതു വിവരം

PRESS RELEASE: 2024 ജൂലൈയില്‍ 73,636 ടിഇയുകളുമായി ഡിപി വേ ള്‍ഡ് റെക്കോര്‍ഡ് നേട്ടം കൈവരിച്ചു

By ദ്രാവിഡൻ

August 19, 2024

2024 ജൂലൈയില്‍ 73,636 ടിഇയുകളുമായി ഡിപി വേള്‍ഡ് റെക്കോര്‍ഡ് നേട്ടം കൈവരിച്ചു

കൊച്ചി: ഡിപി വേള്‍ഡിന്റെ കൊച്ചിയിലെ ഇന്റര്‍നാഷണല്‍ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനല്‍ (ഐസിടിടി) തുടര്‍ച്ചയായി മൂന്ന് മാസത്തേക്ക് 72,000 ടിഇയുകള്‍ കൈകാര്യം ചെയ്തുകൊണ്ട് റെക്കോര്‍ഡ് നേട്ടം കൈവരിച്ചു. 2024 ജൂലൈയില്‍ ഐസിടിടി 73,636 ടിഇയുകള്‍ കൈകാര്യം ചെയ്തു. 2024-2025 സാമ്പത്തിക വര്‍ഷത്തിലെ മെയ് – ജൂലൈ കാലയളവില്‍ 25% വോളിയം വളര്‍ച്ച നേടി. 2024 ജൂണിലെ 79,044 ടിഇയുകളുടെ ശക്തമായ വോളിയത്തിന്റെ പിന്‍ബലത്തിലാണ് ഈ പ്രബല പ്രകടനം.

എം എസ് സി അറോറ, എം എസ് സി ഡാര്‍ലിന്‍, എം എസ് സി മരിയാഗ്രാസിയ തുടങ്ങിയ അള്‍ട്രാ ലാര്‍ജ് കണ്ടെയ്നര്‍ വെസ്സലുകള്‍ വിജയകരമായി കൈകാര്യം ചെയ്ത് ഈ മേഖലയിലെ വ്യാപാര വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനായി നിലവിലെ വര്‍ഷം മാത്രം, ഡിപി വേള്‍ഡ് കൊച്ചി ഏകദേശം 40 അധിക കപ്പല്‍ കോളുകള്‍ സുഗമമാക്കിയിട്ടുണ്ട്. ഇവയെല്ലാം 365 മീറ്ററിലധികം നീളമുള്ളവയാണ്. കൂടാതെ, 2024-25 സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍ – ജൂലൈ കാലയളവില്‍ ഐസിടിടി 22% എന്ന ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയും രേഖപ്പെടുത്തി. ഈ സാമ്പത്തിക വര്‍ഷം ടെര്‍മിനല്‍ സ്ഥിരമായി ഉയര്‍ന്ന മാനദണ്ഡങ്ങള്‍ രേഖപ്പെടുത്തി.

2023-24 സാമ്പത്തിക വര്‍ഷത്തില്‍, ഡിപി വേള്‍ഡ് കൊച്ചി അതിന്റെ എക്കാലത്തെയും ഉയര്‍ന്ന സംയോജിത വോളിയം 754,237 ടിഇയു കൈവരിച്ചു. സ്ഥിരമായി മെച്ചപ്പെടുത്തിയ പ്രകടനത്തിലൂടെ വ്യാപാരത്തിനുള്ള ദക്ഷിണേന്ത്യയുടെ ഇഷ്ടപ്പെട്ട ഗേറ്റ് വേ എന്ന സ്ഥാനം ഉറപ്പിച്ചു.

‘ഡിപി വേള്‍ഡ് കൊച്ചി തുടര്‍ച്ചയായി ഉപഭോക്താക്കള്‍ക്ക് അസാധാരണമായ കാര്യക്ഷമത പ്രദാനം ചെയ്യുന്നു. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യങ്ങളെ പിന്തുണയ്ക്കുന്നതിനു ഡിപി വേള്‍ഡിന്റെ സമര്‍പ്പണത്തെ വ്യക്തമാക്കിക്കൊണ്ട് സാമ്പത്തിക വളര്‍ച്ചയെ നയിക്കുകയാണ്. 2024 ലെ ഒന്നാം പാദത്തില്‍ പുതിയ എസ് ടി എസ് ക്രെയിനുകള്‍, ഇ-ആര്‍ടിജികള്‍, വിപുലീകരിച്ച യാര്‍ഡ് സ്‌പേസ് എന്നിവ അവതരിപ്പിച്ചു. മൊത്തം ശേഷി പ്രതിവര്‍ഷം ഏകദേശം 1.4 ദശലക്ഷം ടിഇയു ആയി ഉയര്‍ത്തി. ഡിപി വേള്‍ഡ് കൊച്ചിയെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ടെര്‍മിനലുകളില്‍ ഒന്നായി ഉറപ്പിച്ചു.’ ഡിപി വേള്‍ഡ് കൊച്ചിന്റെ റെക്കോര്‍ഡ് കുറിച്ച പ്രകടനത്തെയും വളര്‍ച്ചയെയും കുറിച്ച് കൊച്ചി ഡിപി വേള്‍ഡ് പോര്‍ട്ട് ആന്‍ഡ് ടെര്‍മിനല്‍സ് സിഇഒ പ്രവീണ്‍ തോമസ് ജോസഫ് പറഞ്ഞു.

ഡിപി വേള്‍ഡിന്റെ ഐസിടിടി ഫാര്‍ ഈസ്റ്റ്, തെക്കുകിഴക്കന്‍ ഏഷ്യ, മിഡില്‍ ഈസ്റ്റ്, യൂറോപ്പ്/മെഡിറ്ററേനിയന്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്ക് മദര്‍ വെസല്‍ (മെയിന്‍ലൈന്‍) കണക്റ്റിവിറ്റി നല്‍കുന്നുണ്ട്. ഇത് മൊത്തം ചരക്കിന്റെ 50% മദര്‍ വെസലുകളില്‍ നേരിട്ട് ബന്ധിപ്പിക്കാന്‍ അനുവദിക്കുന്നു, തിരക്കേറിയ ഹബുകള്‍ ഒഴിവാക്കി, വേഗതയേറിയതും വിശ്വസനീയവുമായ യാത്രാസമയം ലഭിക്കും. സിംഗപ്പൂര്‍, പോര്‍ട്ട് ക്ലാങ്, കൊളംബോ, ജബല്‍ അലി, മുന്ദ്ര തുടങ്ങിയ ഒന്നിലധികം ട്രാന്‍സ്ഷിപ്പ്‌മെന്റ് ഹബ്ബുകളിലേക്കും ഇത് പതിവ് കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നു.

ഗേറ്റ് ഓട്ടോമേഷന്‍, പേപ്പര്‍ ഇടപാടുകള്‍ ഒഴിവാക്കല്‍, ചരക്ക് കൈകാര്യം ചെയ്യല്‍ വേഗത്തിലാക്കല്‍ എന്നിവയിലൂടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിന് ഡിപി വേള്‍ഡ് കൊച്ചി ഗണ്യമായ മുന്നേറ്റം നടത്തിയിട്ടുണ്ട്. ഷിപ്പ്മെന്റ് പ്ലാനിംഗും ലോജിസ്റ്റിക്സും ഒപ്റ്റിമൈസ് ചെയ്യുന്നതിന് ടെര്‍മിനല്‍ തത്സമയ കപ്പല്‍ വിശദാംശങ്ങള്‍ ലഭ്യമാക്കി. ഇത് ഉപയോക്തൃ-സൗഹൃദ ഇന്റര്‍ഫേസ് നാവിഗേഷനും സുതാര്യതയും മെച്ചപ്പെടുത്തി. ഉപഭോക്താക്കള്‍ക്ക് ഷിപ്പ്മെന്റ് ട്രാക്കിംഗ് വളരെ എളുപ്പമാക്കുകയും ചെയ്തു.

സംസ്ഥാനത്ത് നിന്നുള്ള എക്സിം വ്യാപാരത്തെ പിന്തുണയ്ക്കുന്നതിനായി, തടസ്സങ്ങളില്ലാത്ത വ്യാപാരം സാധ്യമാക്കുന്നതിനായി കണ്ടെയ്നര്‍ ടെര്‍മിനലുമായി സഹകരിച്ച് 75,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള അത്യാധുനിക കൊച്ചിന്‍ ഇക്കണോമിക് സോണ്‍ ഡിപി വേള്‍ഡ് തുറന്നിരുന്നു. പുതുതായി സമാരംഭിച്ച ഈ സാമ്പത്തിക മേഖല കേരളത്തിലെ ആദ്യത്തെ സ്വതന്ത്ര വ്യാപാര സംഭരണ മേഖലയും (എഫ് ടി ഡബ്ല്യു ഇസെസ്) ഒരു പ്രധാന തുറമുഖത്തിനുള്ളിലെ ഇന്ത്യയിലെ ആദ്യത്തെ സാമ്പത്തിക മേഖലയുമാണ്. ദക്ഷിണേന്ത്യയുടെ വ്യാപാരത്തിലേക്കുള്ള മുന്‍ഗണനാകവാടമെന്ന നിലയില്‍ അതിന്റെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നു.