ജനാലകൾ വിശാലമായ ഹൃദയത്തിന് ജനാലകൾ പണിതതാരാണ്? അതും അകത്തു നിന്നും മാത്രം കുറ്റിയിടാവുന്നത്. മാറാലകൾ ഇവിടെയാളില്ലെന്നു വിളിച്ചു പറയുമായിരുന്നു. അതുകേട്ടു മടങ്ങിപ്പോയവരെ പറ്റിച്ച ഭാവത്തിൽ അവൻ ഊറിച്ചിരിക്കുമായിരുന്നു. നിലാവിന്റെ തെളിച്ചവും വെയിലെന്നു കരുതി അവൻ തിരശീല നീക്കി നോക്കിയിരുന്നില്ല. മഴത്തുള്ളികൾ ചിതറിത്തെറിച്ചൊരുക്കിയ…