കറങ്ങാൻ പോകുന്ന മനസ്സ് കൂട്ടം തെറ്റിപ്പോയ ആട്ടിൻ കുട്ടിയെപ്പോൽ വിട്ടു പോകുന്നു, മനസ്സ്. മൂവന്തിയായിട്ടും കളി നിർത്താൻ മടിയുള്ള കുട്ടിയായ്. വസിക്കുന്ന, വീട്ടിലോ കൊതിക്കുന്ന, പെണ്ണിലോ പണിയിടങ്ങളിലോ സൌഹൃദക്കൂടാരങ്ങളിലോ നിൽക്കാതെ, ഊടുവഴികൾ പിന്നിട്ട് നിരാലംബന്റെ കണ്ണീരിനുമുന്നിലോ നാളെ പൂക്കും, പൂമരങ്ങളുടെ പ്രതീക്ഷാവഴികളിലോ…