
ആർ ബാലകൃഷ്ണപിള്ളക്ക് സ്മാരകം;
ഉറഞ്ഞ് തുള്ളുന്നവരോട്
1960 ൽ ഉറച്ച ശബ്ദവും ,ഉയരവും ,
ധീരതയും ഉള്ള ഒരു ചെറുപ്പക്കാരൻ കേരള നിയമസഭയിലേക്ക് കടന്നു വരുന്നു .
പ്രായം ഇരുപത്തിയഞ്ച് മാത്രം .
സഭയുടെ അകത്തളം കാണുവാൻ അല്ല വന്നത് .
പത്തനാപുരത്തുകാർ വലിയ വിജയം നൽകി ,
തങ്ങളുടെ ആവശ്യങ്ങളും ,അവകാശങ്ങളും നേടിയെടുക്കുവാൻ അയച്ചതാണ് അദ്ദേഹത്തെ .
അവരുടെ പ്രിയപ്പെട്ട നിയമസഭാംഗം .
ഈ ചെറുപ്പക്കാരൻ ഇവിടെ എന്തു ചെയ്യുമെന്ന് ആകാംഷയോടും ,അൽപ്പം അസൂയയോടും നോക്കിയിരുന്ന അന്നത്തെ പ്രമാണി നേതാക്കന്മാരെയൊക്കെ വിസ്മയിപ്പിച്ചു കൊണ്ടുള്ള പ്രവർത്തനമാണ് ആ ചെറുപ്പക്കാരൻ നടത്തിയത് .
അതാണ്
ആർ .ബാലകൃഷ്ണപ്പിള്ള .
എങ്ങനെയാണ് ഭരിക്കേണ്ടതെന്നും ,
എങ്ങനെയാണ് ഭരിക്കുന്നവരിൽ നിന്ന് ആവശ്യങ്ങളും ,അവകാശങ്ങളും വാങ്ങിയെടുക്കേണ്ടതെന്നും കാണിച്ചു തന്ന ആൾ .
വാളകം എം ടി സ്കൂളിൽ ഫോർത്ത് ഫോറം വിദ്യാർത്ഥിയായിരിക്കെ തിരുവിതാംകൂർ സ്റ്റുഡൻസ് യൂണിയനിൽ അംഗമായി പൊതു പ്രവർത്തനം തുടങ്ങി .
പിന്നീട് തിരുകൊച്ചി വിദ്യാർത്ഥി ഫെഡറേഷനിലും ,കേരള സ്റ്റുഡന്റ് ഫെഡറേഷനിലും സജീവമായി പ്രവർത്തിച്ചിട്ടു തന്നെയാണ് കോൺഗ്രസ്സിലേക്ക് വന്നത് .കെ പി സി സി എക്സിക്യൂട്ടീവ് അംഗം ,എ ഐ സി സി അംഗം എന്നീ നിലകളിലെ സുത്യർഹമായ പ്രവർത്തന കാലം .
കേരള വികസനം എന്ന പ്രാദേശിക ചിന്തയും സമുദായ ആചാര്യൻ മന്നത്തിന്റെ നിർദ്ദേശവും കേരള കോൺഗ്രസ്സിന്റെ സ്ഥാപക നേതാക്കളിലൊരാളായി മാറ്റി .
യു.ഡി എഫ് എന്ന കൂട്ടായ്മ ഒരുക്കിയെടുത്തു.
പിന്നാലെ പലരും ഇതെല്ലാം തങ്ങളുടെ താണ് എന്നും പറഞ്ഞപ്പോഴും അതിനെ ചിരിച്ചു നേരിട്ട ഒരാൾ .u
കൃത്യമായ നിലപാടുകൾ
അത് കാർക്കശ്യത്തോടെയും ,ആർജ്ജവത്തോടെയും
നടപ്പാക്കുന്ന ഭരണാധികാരി .
അതായിരുന്നു എന്നും ആർ ബാലകൃഷ്ണപിള്ള എന്ന ജനനേതാവ് .
അതിന്റെ പേരിൽ ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുമുണ്ട്.
പഞ്ചാബ് മോഡൽ പ്രസംഗം അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ വലിയ പ്രതിസന്ധിക്കാലം
ആണ് സൃഷ്ടിച്ചത് .
പക്ഷെ ആ പ്രസംഗത്തിലെ അന്ത:സത്തയെ തിരിച്ചറിഞ്ഞില്ല ആരും .
നമ്മുടെ നാട്ടിലും വികസനം വേണം ,വിഭവ വീതം വെപ്പിൽ നമ്മളെയും മാന്യമായി പരിഗണിക്കണം എന്നല്ലെ പറഞ്ഞത് .
അത് സ്വന്തം ദേശത്തോടുള്ള സ്നേഹവും, കൂറും തന്നെയല്ലെ .
പക്ഷെ
അതു കാണാതെ
ക്രൂശിക്കപ്പെടുകയായിരുന്നു .
എതിരാളികൾ മാത്രമല്ല ,ഒപ്പം നിന്ന പലരും അതിലുണ്ടായിരുന്നു .
വൈദ്യുതി ഉൽപ്പാദന മേഖലയുടെ ശക്തിപ്പെടുത്തിന്റെ പ്രവർത്തനത്തിനിടെയാണ് ഇടമലയാറിന്റെ പേരിൽ മറ്റൊരു ക്രൂശിക്കൽ .
ഏറെ കാലം പലരും വേദനിപ്പിച്ചു കൊണ്ടേയിരുന്നു .
ഒടുവിൽ
ഹിതമല്ലാത്തതൊന്നും ഇല്ലെന്ന് തെളിഞ്ഞു .
നീണ്ട കാലം ഇടമുളയ്ക്കൽ ,കൊട്ടാരക്കര തുടങ്ങിയ പഞ്ചായത്തുകളുടെ പ്രസിഡന്റ് ,
പത്തനാപുരത്തിന്റെയും
കൊട്ടാരക്കരയുടെയും
ജനകീയ എം എൽ എ ,
ഗതാഗതം
വൈദ്യുതി
എക്സ്സൈസ് എന്നീ വകുപ്പുകളുടെ മന്ത്രി ,
മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാൻ
അധികാരത്തിന്റെ പല മേഖലകളെയും കണ്ടറിഞ്ഞ ഈ നേതാവിന് ഒരു അവിഹിതത്തിന്റെയും ആവശ്യമേയില്ല
വാരി കൊടുത്ത് മാത്രം ശീലമുള്ള കീഴൂട്ട് തറവാട്ടിലെ കരുത്തന് .
ആർ .ബാലകൃഷ്ണപ്പിള്ള ആർ ബാലകൃഷ്ണപ്പിള്ളയാണ്
അതിനോളം ആവില്ല ഒരാളും .
ആവാൻ കഴിയുകയുമില്ല അതാണ് ആർ ബാലകൃഷ്പ്പിള്ള .
രാമദാസ് കതിരൂർ
This post has already been read 10898 times!

