ബ്രേക്കിംഗ് ന്യൂസ്

ടി പി യുടെ ചുടുചോര ഒറ്റ വലിക്ക് മോന്തി കുടിച്ചതും സി എം രവീന്ദ്രനോ?

clever text
TP

കേരളം കണ്ട ഏറ്റവും പൈശാചികമായ കൊലയായിരുന്നു ആർ എം പി നേതാവ് ടി.പി ചന്ദ്രശേഖരന്റെത് .ഒഞ്ചിയം ,ഓർക്കാട്ടേരി ഭാഗങ്ങളിൽ ഏറ്റവും ജനകീയനും ,മൂല്യാധിഷ്ഠിത കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ടി പി സി പി എം ലെ വലതുപക്ഷ വ്യതിയാനങ്ങളെയും ,അധികകാര ദുരയെയും ശക്തമായി എതിർക്കുകയും ,പാർട്ടി നേതാക്കളുടെ വഴിവിട്ട ബന്ധങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തു .ഇത് പാർട്ടിയിൽ നിന്ന് പുറത്തേക്കുള്ള വഴി ടി പി ക്ക് കാണിച്ചു കൊടുത്തു .പാർട്ടിവിട്ട ടി.പി ആർ എം പി രൂപീകരിക്കുകയും സിപിഎം ന് ശക്തമായ ഭീഷണിയായി മാറുകയും ചെയ്തു .ഇത് ടി പിയുടെ കൊലയിൽ അവസാനിച്ചു .കൊലക്ക് കാരണം ഇതാണ് എന്ന് പറയുന്നുവെങ്കിലും യഥാർത്ഥ കാരണം ഇതായിരുന്നില്ല .വ്യക്തിവിരോധം തന്നെയായിരുന്നു .ടി പി എതിർത്തത് സി എം രവീന്ദ്രനെപ്പോലുള്ള നേതാക്കളെയായിരുന്നു .അവരുടെ വഴിപിഴച്ച ഇടപാടുകളെയും ,പ്രവർത്തനങ്ങളെയും ആയിരുന്നു .പിണറായി വിജയന്റെ വളരെ അടുപ്പക്കാരനായ രവീന്ദ്രൻ ഓർക്കാട്ടേരിക്കാരനാണ് .ഏറെ ബിനാമി ഏർപ്പാടുകൾ നടത്തുന്ന രവീന്ദ്രനെ ടിപി ശക്തമായി എതിർത്തു ,പരസ്പരം ശത്രുക്കളുമായി .ഈ വ്യക്തിവിരോധം തന്നെയാണ് ടി പിയെ ഇല്ലാതാക്കിയത് .ഒടുവിലതിന് പാർട്ടി ശത്രു എന്ന മേലങ്കിയും ഭംഗിയായി ചാർത്തി നൽകി .

സി എം രവിന്ദ്രനിൽ മാത്രം ഒതുങ്ങില്ല അവരുമായി ബന്ധപ്പെട്ട നിരവധി ദല്ലാൾ സി പി എം കാരുണ്ട് കോഴിക്കോട് കണ്ണുർ ജില്ലകളിൽ ടി പി യുടെ കൊലയാളികൾ ജയിലിലായതിന് ശേഷം അവരുടെ കുടുംബത്തിൻ്റെ സാമ്പത്തികാവസ്ഥ പരിശോധിക്കണം ഞെട്ടിപ്പിക്കുന്ന വളർച്ചയാണത് ഇക്കൂട്ടരല്ലൊം കെട്ടി പൊക്കിയ അധോലോക ശൃംഖല യാണ് സി എം രവീന്ദ്രൻ്റെ അറസ്റ്റോടെ തകരാൻ പോകുന്നത്

കഥാവസാനം ടി പി ചന്ദ്രശേഖരൻ എന്ന കമ്മ്യൂണിസ്റ്റ് കാരൻ്റെ ചുടു ചോര ഒറ്റ വലിക്ക് കുടിച്ച് തീർത്തതും മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ വിശ്വസ്തൻ സി എം രവിന്ദ്രനും.

ഭയം തോന്നുന്നുണ്ടോ പ്രീയപ്പെട്ടവരെ നിങ്ങൾക്ക് വരാൻ പോകുന്ന വാർത്തകൾ ഇതിലേറെ ഭീതിയുളവാക്കുന്നതായിരിക്കും. കാരണം ഇവർ നാട് ഭരിക്കുകയല്ല നാട്ടിൽ തീവെട്ടി കൊള്ള നടത്തുകയാണ്. അതിന് എതിര് നിൽക്കുന്നവരെ 51 കഷണങ്ങളാക്കാൻ ഒരു പാട് കൊടി സുനിമാരും കിർമാണിമാരുമുണ്ട്.

This post has already been read 1644 times!

Comments are closed.