പിഴവ് പാതിമയക്കത്തിൽ ആയിരുന്ന ഭവാനിയമ്മ എന്തോ ശബ്ദം കേട്ട് ക്ലോക്കിലേക്ക് നോക്കി.സമയം രാത്രി 12 മണി. അവൻ ഇതുവരെ എത്തിയില്ലേ?എന്റെ പുന്നാര മകൻ സേതു.ആരെങ്കിലും വാതിൽ തുറന്നു കൊടുത്തു കാണുമോ?തന്റെ ബെഡ്റൂമിന്റെ വാതിൽ തുറന്നു അവർ പുറത്തേക്ക് ഇറങ്ങി.അടുത്ത മുറിയുടെ…
ഉത്രയുടെ മരണത്തിന് ഉത്തരമെന്നോണം പല പല അഭിപ്രായങ്ങൾ പ്രചരിച്ചു കണ്ടു. അതിൽ പ്രസക്തമായ ഒരഭിപ്രായം വിവാഹ മോചനമായിരുന്നല്ലോ മരണത്തേക്കാൾ തിരഞ്ഞെടുത്ത് നൽകാമായിരുന്നത് എന്നതായിരുന്നു.പിന്നെ ചിലർ എഴുതിക്കണ്ടു സ്ത്രീധനം കൊടുത്തു പ്രോത്സാഹനം നൽകിയതിനുള്ള ശിക്ഷാ വിധി എന്ന്…മറ്റു ചിലർ പറഞ്ഞു വീട്ടിലേക്ക്…
വളരെ കാലങ്ങൾക്ക് ശേഷമാണ് ഞാൻ, അപ്പയെന്ന് വിളിക്കുന്ന എന്റെ അപ്പച്ചിക്ക് കത്തെഴുതുന്നത്. ഈ കത്തുകിട്ടുമ്പോൾ അപ്പയുടെ പ്രതികരണം എന്തായിരിക്കുമെന്ന് എനിക്കറിയില്ല. കുട്ടിക്കാലത്ത്, കണ്ണെഴുതി പൊട്ടുതൊടീച് പുത്തനുടുപ്പിടീച് അമ്പലങ്ങളിൽ കൊണ്ടുപോയിരുന്നതും വിശക്കുമ്പോൾ മാമൂട്ടിയിരുന്നതും അപ്പയായിരുന്നു. ചുരുക്കത്തിൽ എന്റെ കാര്യങ്ങളെല്ലാം വേണ്ടപോലെ നോക്കിയിരുന്നത് അപ്പയായിരുന്നു.…
സീത മകളെ കുളിപ്പിച്ചു തോർത്തി ,പഴയതെങ്കിലും വൃത്തിയുള്ള ഉടുപ്പിടുവിച്ചു.ഇന്ന് ലക്ഷമി മോൾക്ക് മൂന്നു വയസാവുകയാണ്. “ഏൻ പുള്ളൈ രാസാത്തി പോൽ ഇരുക്കണം” അറിവഴകന്റെ വാക്കുകൾ അവൾ ഓർത്തു. ആ ഓർമ്മയിൽ അവളുടെ മിഴികൾ സജലങ്ങളായി .. സീത മകളുടെ മുഖത്തേക്കു നോക്കി,…
കുവൈറ്റ് വിമാനത്താവളത്തിൽ നിന്നും ഇൻഡ്യാ ഗവൺമെൻ്റ് പ്രത്യേകമായി ഏർപ്പെടുത്തിയ ഫ്ലൈറ്റിലേക്ക് കയറുമ്പോൾ നാൻസിയുടെ മനസ് വിതുമ്പുകയായിരുന്നു. ഏതൊരു പ്രവാസിയെയും പോലെ നാട്ടിലേക്കുള്ള യാത്രകളെ അവളും ഒട്ടേറെ സ്നേഹിച്ചിരുന്നു. പക്ഷേ.. ലോകം കൊറോണ എന്ന ഒരു വൈറസിനു മുന്നിൽ അടിയറവു പറഞ്ഞപ്പോൾ തൊഴിൽ…
എന്താണെന്നറിയില്ല, ഓർമ്മയിൽ നിന്നു മായുന്നേയില്ല പ്രിയ തസ്‌നി. ചില ഓർമ്മകൾ അങ്ങനെയാണല്ലോ ! മറവിക്ക് പോലും മായ്ച്ചു കളയാനാവാത്തവ, ആഴമേറിയ ഗർത്തങ്ങൾ സൃഷ്ടിച്ചു ഏകാന്തതയിൽ ശ്വാസം മുട്ടിച്ചു മൃതിയുടെ വക്കിലെത്തിക്കുന്നവ. തസ്‌നി ഞാൻ ജീവിതത്തിൽ ആദ്യമായി കാണാൻ പോയ പെണ്ണാണ്, എന്നേക്കാൾ…
എന്റെ ജീവിതത്തെ മാറ്റി മറിച്ച ഒന്നായിരുന്നു അത്.’സ്വന്തം അധ്വാനം കൊണ്ട് നേടുന്നതല്ലാതെ മറ്റാരിൽ നിന്നും ഒന്നും ആഗ്രഹിക്കരുത് എന്ന ഗുണപാഠം ‘ആയിരുന്നു അച്ഛനിൽ നിന്നും അന്ന് എനിക്ക് കിട്ടിയ പ്രഹരത്തിന്റെ ആകത്തുക. ഇന്നത്തെ പോലെ ഇന്റർനെറ്റും ഫോണും…
സൗത്ത് റെയിൽവേ സ്റ്റേഷന്റെ ഔട്ടറിൽ വീണ്ടും സിഗ്നൽ കാത്തു ട്രെയിൻ പിടിച്ചപ്പോൾ അവൾ ശരിക്കും ഭയന്നു. ആലപ്പുഴയ്ക്കുള്ള ധൻ ബാദ് എക്സ് പ്രസിൽ തൃശ്ശൂരിൽ നിന്നു കയറുമ്പോൾ എറണാകുളത്തിനുള്ള ടിക്കറ്റാണ് എടുത്തിരുന്നത്. സൗത്തിൽ ചെന്ന് പാസഞ്ചറിൽ വീടു പിടിക്കാമെന്നാണ് കരുതിയിരുന്നത്. ഇനിയിപ്പോ…
“സ്നേഹിപ്പൂ ഞാനിമ്മുഗ്ദ്ധ ലോകത്തെ ജീവൻ കൊണ്ടും സ്നേഹിക്കും ലോകം തിരിച്ചെന്നെയു- മേന്നെ നണ്ണി; മറി ച്ചാണെങ്കിൽ സ്നേഹിച്ചീടുവാൻ സേവിക്കാനും ധരിച്ചിട്ടില്ലെങ്കി, ലീ ലോക- മെന്തിനു കൊള്ളാം?” (അക്കിത്തം) കാവ്യസാമ്രാജ്യത്തിലെ ഋഷിതുല്യനായ ചക്രവർത്തിയായിരുന്നു മഹാകവി അക്കിത്തം. കാവ്യകുലപതിമാരെ ദൂരെ നിന്ന് അത്ഭുതം നിറഞ്ഞ മിഴികളോടെ, സ്നേഹാദരങ്ങളോടെ കണ്ട് നിന്നിരുന്ന കാലമായിരുന്നു അത്. എഴുത്തിൻ്റെ ലോകത്തിലേയ്ക്ക് വളരെ വൈകി എത്തിച്ചേർന്ന, ആദ്യക്ഷരങ്ങൾ പഠിക്കുന്ന ഒരു സാഹിത്യാന്വേഷി ആയിരുന്നു അന്ന് ഞാൻ. കാവ്യകുലപതിമാരുടെ ലോകത്തേയ്ക്ക് നടന്ന് ചെല്ലാനുള്ള അറിവോ, ജഞാനമോ തീരെയില്ലാതിരുന്ന ഒരാളുടെ മനസ്സായിരുന്നു അന്നുണ്ടായിരുന്നത്. അവരുടെ ഹൃദയവിശാലത അറിയാനായിരുന്നെങ്കിൽ അങ്ങനെയൊരു ആശങ്ക വേണ്ടിയിരുന്നില്ലെന്ന് പിന്നീടുള്ള അനുഭവങ്ങൾ സാക്ഷ്യമേകി. ആദ്യ കവിതാസമാഹാരം ‘നക്ഷത്രങ്ങളുടെ കവിത’ പ്രസിദ്ധീകരിച്ചപ്പോൾ ഒരു നിയോഗം പോലെ അത് മഹാകവിയുടെ ദേവായനത്തിലേയ്ക്ക് തപാലിലയച്ചു. അൽകെമിസ്റ്റിലേതെന്ന പോലെ സമസ്തഗോളങ്ങളും, ആകാശനക്ഷത്രങ്ങളും കൂടെ നിന്ന് പ്രപഞ്ചം അതിഗൂഢമായി ആലോചനായോഗം കൂടി ജഞാനപീഠം നൽകിയാദരിച്ച …